കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം
(മാരുതി ദേവനെത്തേടി)
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി. കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.
ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാം.
1940 വരെ ഹനുമാന്‍ ഉപദേവത മാത്രമായിരുന്നു.
ചിത്തിര തിരുനാള്‍മഹാരാജാവിനു സ്വപനദര്‍ശനമുണ്ടായതിനെതുടര്‍ന്ന്
അദ്ദേഹവും അമ്മമഹാറാണിയും കവിയൂരില്‍ ദര്‍ശനം നടത്തി
ഹനുമാന്‍ ക്ഷേത്രത്തെ ഒരു പ്രത്യേക ക്ഷേത്രമാക്കി ഉയര്‍ത്തി
കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ പ്രശസ്തമാണ്.
എന്‍ റെ പ്രിയ സുഹൃത്ത് അന്തരിച്ച കെ.പി.പദ്മനാഭന്‍ തമ്പി,
ചരിത്രപണ്ഡിതന്‍ വി.ആര്‍.പരമേശ്വരന്‍ പിള്ള,ആര്‍.പി നായര്‍,
നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍ ഈ ശില്‍പങ്ങളെക്കുറിച്ചു
വിവരിച്ചിട്ടുണ്ട്.വലിയമണ്ഡപപ്പുരയുടെ മച്ചില്‍ 24 ശില്‍പങ്ങളുണ്ട്.
മിക്കവയും ഹനുമാനെ സംബന്ധിച്ചുള്ളവ.ശ്രീകോവിലുനു ചുറ്റുമുള്ള
മതിലില്‍ ഗജേന്ദ്ര മോക്ഷം,കൃഷ്ണലീല,ദശാവതാരം എന്നിവ കാനാം.
ഹനുമാന്‍ കൊവില്‍ തീരെ ചെരുതാണ്.ഇവിടെ വടവഴിപാട് പ്രസിദ്ധം.
യാത്രകള്‍ പോകും മുമ്പ് അപകടങ്ങളില്‍ പെടാതിരിക്കാന്‍ വടവഴിപാട്
നടത്താറുണ്ട്.
എട്ടാം ശതകത്തിൽ നിർമ്മിക്കപ്പെട്ട തൃക്കക്കുടി ഗുഹാക്ഷേത്രം
ReplyDeleteതൃക്കവിയൂർ മഹാക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കു
മാറി സ്ഥിതി ചെയ്യുന്നു.പാറ തുറന്ന് ഇരുപതടി നീളത്തിൽ സമ
ചതുരാകൃതിയിലുള്ള വരാന്തയിൽ ഗണപതി,രണ്ടു ദ്വാരപാലകർ,
ജടാധാരിയായ മുനി എന്നീ പ്രതിമകളും ക്ഷേത്രത്തിനുൾഭാഗത്തായി
ശിവലിംഗ പ്രതിഷ്ഠയും ഇവിടെ കാണപ്പെടുന്നു.പല്ലവശൈലി.
റവന്യൂ വകുപ്പിൻ റെ അധീനതിയിൽ. പരിസരം കാടുപിടിച്ചു
കിടക്കുന്നു.പൂജാദികൾ ദേവസ്വം ബോർഡ് നടത്തുന്നു.പ്രതിമാ
സംരക്ഷണം പുരാവസ്തു വകുപ്പും. എങ്കിലും ഇരുവരും തിരിഞ്ഞു
നോക്കുന്നില്ല എന്നു വ്യകതം.വാതിലുകൾ ഇല്ലാത്തതിനാൽ നാൽക്കാലി
കളും സാമൂഹ്യവിരുദ്ധരും ഇവിടെ യഥേഷ്ടം വിഹരിക്കുന്നു.