കോഴഞ്ച്ചേരി ജില്ലാ ആശുപത്രി ദിനങ്ങൾ
25 വർഷം എത്ര പെട്ടെന്നാണു കടന്നു പോയത്.
കോഴഞ്ച്ചേരി മുത്തൂറ്റ് ആശുപത്രി നിർമ്മാണം,ഉൽഘാടനം,
ഡോ.ജോർജ് കുര്യന്റെ അപകടമരണം എന്നീ സമയങ്ങളിലൊക്കെ
ഞാൻ ജില്ലാ ആശുപത്രിയിൽ ജോലി നോക്കിയിരുന്നു.
കെ.കെ.നായർ എം.എൽ ഏ ഒരു വാശിയ്ക്കു മുഖ്യമന്ത്രി
കെ.കരുണാകരനെ കൊണ്ടു അങ്ങോട്ടു മാറ്റിച്ച്താണ്.പല വഴിക്കു
നോക്കിയിട്ടും അവിടെ നിന്നു മാറ്റം വാങ്ങാൻ കഴിഞ്ഞ്നില്ല.
(ഷണ്മുഖദാസ് ആരോഗ്യമന്ത്രിയാകും വരെ)
അധപ്പതിച്ചു കിടക്കുന്ന ജില്ലാ ആശുപത്രി ഗുണം പിടിക്കണമെങ്കിൽ
ഡോ.കാനം അവിടെ ജോലി ചെയ്യണം എന്നു കരുണാകരനോടു
കൊച്ചു കരുണാകരൻ പറഞ്ഞുവത്രേ.
ഗൈനക്കോളജിസ്റ്റും സർജനുമായ് ഞാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
തുടർന്നാൽ ഇഷ്ട സർജനും ഇഷ്ടഗൈനക്കോളജിസ്റ്റിനും നഷ്ടം സംഭവിക്കും
എന്നായിരുന്നു കെ.കെ നായർ സാറിനു പേടി.
മുത്തൂറ്റ് ആശുപത്രി ഉൽഘാടനം ചെയ്യേണ്ടി ഇരുന്ന ഗവർണർ ജ്യോതി
വെങ്കിട ചെല്ലം (ശ്രദ്ധിക്കുക ജ്യോതി വെങ്കിടാചലം അല്ല; വെങ്കിട ചെല്ലം)
എന്തോ അനിഷ്ടക്കേടു തോന്നി രാവിലെ മദിരാശിയ്ക്കു പ്ലയിൻ കയറി.മുത്തൂറ്റ്
കാർ വിടുമോ?
അവർ ദില്ലിയിൽ പിടി മുറുക്കി.
മദിരാശിയിൽ നിന്നും അടുത്ത പ്ലയിൻ കയറി വെങ്കിട ചെല്ലം കൊച്ചിയിലേക്കും
പിന്നെ കോഴഞ്ച്ചേരിയിലേക്കും വന്നു.
രാവിലെ നടക്കേണ്ട ഉൽഘാടനം വൈകുന്നേരമേ നടന്നുള്ളു.പക്ഷേ തിരി തെളിയിച്ചത്
വാശിക്കാരിയായ ചെല്ലം ഗവർണർ തന്നെ
ഉൽഘാടനത്തിനു ക്ഷണിക്കാൻ വന്നപ്പോഴാണു ഡോ.ജോർജ് കുര്യനുമായി പരിചയമായത്.
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഡോ.ജോർജ് മാത്യൂ എം.ബി.ബി എസ്സിന് എന്റെ
ഒരു കൊല്ലം സീനിയർ ആയിരുന്നു.
പത്തനംതിട്ട ഐ എം ഏയുടെ പ്രസിഡന്റായിരുന്നു ഞാനക്കാലം.ഐ.എം ഏ മീറ്റിംഗുകൾ
മുത്തൂറ്റ് ആശുപത്രിയിൽ വച്ചു തുടർച്ചയായി നടത്താൻ വേണ്ട സൗകര്യം ചെയ്തു
തരാൻ ഡോ.ജോർജ് കുര്യൻ സമ്മതിച്ചു.
പക്ഷേ ഒരൊറ്റ യോഗം മാത്രമേ അവിടെ വച്ചു നടത്താൻ കഴിഞ്ഞുള്ളു.
അടുത്ത മീറ്റിംഗിനു മുമ്പായി അരൂരിൽ വച്ചു നടന്ന ഒരു കാറപകടത്തിൽ ഡോക്ടർ
കൊല്ലപ്പെട്ടു.
ആ നല്ല ഡോക്ടർ സുഹൃത്ത് സ്മരണ ആയിട്ട് ഇന്ന് 25 കൊല്ലം.
25 വർഷം എത്ര പെട്ടെന്നാണു കടന്നു പോയത്.
കോഴഞ്ച്ചേരി മുത്തൂറ്റ് ആശുപത്രി നിർമ്മാണം,ഉൽഘാടനം,
ഡോ.ജോർജ് കുര്യന്റെ അപകടമരണം എന്നീ സമയങ്ങളിലൊക്കെ
ഞാൻ ജില്ലാ ആശുപത്രിയിൽ ജോലി നോക്കിയിരുന്നു.
കെ.കെ.നായർ എം.എൽ ഏ ഒരു വാശിയ്ക്കു മുഖ്യമന്ത്രി
കെ.കരുണാകരനെ കൊണ്ടു അങ്ങോട്ടു മാറ്റിച്ച്താണ്.പല വഴിക്കു
നോക്കിയിട്ടും അവിടെ നിന്നു മാറ്റം വാങ്ങാൻ കഴിഞ്ഞ്നില്ല.
(ഷണ്മുഖദാസ് ആരോഗ്യമന്ത്രിയാകും വരെ)
അധപ്പതിച്ചു കിടക്കുന്ന ജില്ലാ ആശുപത്രി ഗുണം പിടിക്കണമെങ്കിൽ
ഡോ.കാനം അവിടെ ജോലി ചെയ്യണം എന്നു കരുണാകരനോടു
കൊച്ചു കരുണാകരൻ പറഞ്ഞുവത്രേ.
ഗൈനക്കോളജിസ്റ്റും സർജനുമായ് ഞാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
തുടർന്നാൽ ഇഷ്ട സർജനും ഇഷ്ടഗൈനക്കോളജിസ്റ്റിനും നഷ്ടം സംഭവിക്കും
എന്നായിരുന്നു കെ.കെ നായർ സാറിനു പേടി.
മുത്തൂറ്റ് ആശുപത്രി ഉൽഘാടനം ചെയ്യേണ്ടി ഇരുന്ന ഗവർണർ ജ്യോതി
വെങ്കിട ചെല്ലം (ശ്രദ്ധിക്കുക ജ്യോതി വെങ്കിടാചലം അല്ല; വെങ്കിട ചെല്ലം)
എന്തോ അനിഷ്ടക്കേടു തോന്നി രാവിലെ മദിരാശിയ്ക്കു പ്ലയിൻ കയറി.മുത്തൂറ്റ്
കാർ വിടുമോ?
അവർ ദില്ലിയിൽ പിടി മുറുക്കി.
മദിരാശിയിൽ നിന്നും അടുത്ത പ്ലയിൻ കയറി വെങ്കിട ചെല്ലം കൊച്ചിയിലേക്കും
പിന്നെ കോഴഞ്ച്ചേരിയിലേക്കും വന്നു.
രാവിലെ നടക്കേണ്ട ഉൽഘാടനം വൈകുന്നേരമേ നടന്നുള്ളു.പക്ഷേ തിരി തെളിയിച്ചത്
വാശിക്കാരിയായ ചെല്ലം ഗവർണർ തന്നെ
ഉൽഘാടനത്തിനു ക്ഷണിക്കാൻ വന്നപ്പോഴാണു ഡോ.ജോർജ് കുര്യനുമായി പരിചയമായത്.
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഡോ.ജോർജ് മാത്യൂ എം.ബി.ബി എസ്സിന് എന്റെ
ഒരു കൊല്ലം സീനിയർ ആയിരുന്നു.
പത്തനംതിട്ട ഐ എം ഏയുടെ പ്രസിഡന്റായിരുന്നു ഞാനക്കാലം.ഐ.എം ഏ മീറ്റിംഗുകൾ
മുത്തൂറ്റ് ആശുപത്രിയിൽ വച്ചു തുടർച്ചയായി നടത്താൻ വേണ്ട സൗകര്യം ചെയ്തു
തരാൻ ഡോ.ജോർജ് കുര്യൻ സമ്മതിച്ചു.
പക്ഷേ ഒരൊറ്റ യോഗം മാത്രമേ അവിടെ വച്ചു നടത്താൻ കഴിഞ്ഞുള്ളു.
അടുത്ത മീറ്റിംഗിനു മുമ്പായി അരൂരിൽ വച്ചു നടന്ന ഒരു കാറപകടത്തിൽ ഡോക്ടർ
കൊല്ലപ്പെട്ടു.
ആ നല്ല ഡോക്ടർ സുഹൃത്ത് സ്മരണ ആയിട്ട് ഇന്ന് 25 കൊല്ലം.
No comments:
Post a Comment